പ്രധാനമന്ത്രി അൽപസമയത്തികം രാജ്യത്തെ അഭിസംബോധന ചെയ്യും; സുപ്രധാന സന്ദേശമുണ്ടാകുമെന്ന് മോദിയുടെ ട്വീറ്റ്

ഡൽഹി: സുപ്രധാന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അൽപസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് 11 രാവിലെ 11.45നും 12 മണിക്കുമിടയ്കക്ക് ഒരു സുപ്രധാന സന്ദേശവുമായി നിങ്ങൾക്ക് മുന്നിലെത്തുമെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
‘എന്‍റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ന് രാവിലെ പതിനൊന്നേമുക്കാൽ മുതൽ പന്ത്രണ്ട് മണി വരെ
പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാൻ നിങ്ങൾക്കുമുന്നിൽ വരും.
ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യങ്ങളിൽ ലൈവ് കാണുക’.
എന്നാണ് മോദി ട്വീറ്റ് ചെയ്തത്. മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം.
मेरे प्यारे देशवासियों,
आज सवेरे लगभग 11.45 – 12.00 बजे मैं एक महत्वपूर्ण संदेश लेकर आप के बीच आऊँगा।
I would be addressing the nation at around 11:45 AM – 12.00 noon with an important message.
Do watch the address on television, radio or social media.
— Chowkidar Narendra Modi (@narendramodi) March 27, 2019
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മിനിമം വരുമാന പദ്ധതിയുമായി കോൺഗ്രസ് രംഗത്തുവന്നതിൻ്റെ പിന്നാലെയാണ് മോദിയുടെ ട്വീറ്റ്. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചേക്കാനും സാധ്യതയുണ്ട്. എന്നാൽ എന്താണ് പ്രഖ്യാപിക്കാൻ പോകുന്നതെന്നുള്ള സൂചന പ്രധാനമന്ത്രി നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതുകൊണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ നടത്താനോ നയപരമായ തീരുമാനങ്ങളെടുക്കാനോ പ്രധാനമന്ത്രിക്ക് കഴിയില്ല.
അതേസമയം ദേശീയ താൽപര്യമുള്ള വിഷയങ്ങളോ രാജ്യ സുരക്ഷയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളോ ആയിരിക്കാം പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത് എന്നതരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
-
You may also like
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചുവെന്ന് സൂചന: മൃതദേഹ ഡി.എന്‍.എ സാമ്യം
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
-
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും
-
കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു; ഭർതൃസഹോദരിയുടെ പീഡനമെന്ന് ആരോപണം
-
അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി