ഗാര്‍ഹികത്തൊഴിലാളി നിയമനം: ഇന്ത്യ-കുവൈറ്റ് ധാരണാപത്രം ബുധനാഴ്ച ഒപ്പുവയ്ക്കും

കുവൈറ്റ്: ഗാർഹികത്തൊഴിലാളി നിയമനം സംബന്ധിച്ച് ഇന്ത്യ-കുവൈറ്റ് ധാരണാപത്രം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒപ്പു വെക്കും. ബുധനാഴ്ച കുവൈറ്റിൽ നടക്കുന്ന അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ് ധാരണ പത്രത്തിൽ മന്ത്രി ഒപ്പുവെക്കുന്നത്. ഏപ്രിൽ മാസത്തിൽ നടന്ന ഇന്ത്യ-കുവൈത്ത് ഗ്രൂപ്പിന്റെ ആറാമതു യോഗത്തിലാണു ഗാർഹികത്തൊഴിലാളി കരാറിന് ഇരുവിഭാഗവും അംഗീകാരം നൽകിയത്.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, തൊഴിൽ സാമൂഹ്യക്ഷേമമന്ത്രി ഹിന്ദ് അൽ സബീഹ് എന്നിവരുമായി സുഷമ സ്വരാജ് കൂടികക്കാഴ്ച നടത്തും. എൻജിനീയർമാരുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നം, പെട്രോളിയം, വിദേശനിക്ഷേപം ഉൾപ്പെടെ മറ്റു പല വിഷയങ്ങളും സന്ദർശനത്തിനിടെ ചർച്ച ചെയ്യും. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യയിൽനിന്നു നേരിട്ടുള്ള റിക്രൂട്മെന്റ് സംബന്ധിച്ച നടപടികളിലും തീരുമാനമുണ്ടാകും.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ