ഇന്തോനേഷ്യൻ വിമാനപകടം: പൈലറ്റ് ഇന്ത്യക്കാരൻ

ഡൽഹി: ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ വിമാനം പറത്തിയിരുന്നത് ഡൽഹി സ്വദേശി ഭവ്യെ സുനേജയെന്ന മുപ്പത്തിയൊന്നുകാരന്‍. 2011 മാര്‍ച്ചിലാണ് ഇന്തോനീഷ്യന്‍ ലോ കോസ്റ്റ് കാരിയര്‍ ആയി സുനേജ ലയണ്‍ എയറില്‍ ചേരുന്നത്. ദീപാവലി ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മടങ്ങി വരാനിരിക്കെയാണ് വിധി സുനേജയുടെ ജീവനെടുത്തത്. ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് 13 മിനിട്ടുകൾക്കകമാണ് വിമാനം തകർന്ന് വീണത്.
കടലിലുണ്ടായിരുന്ന ഒരു ബോട്ടില്‍നിന്നും വിമാനം തകര്‍ന്നു വീഴുന്നത് കണ്ടതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് ജാവ കടലിൽ തിരച്ചിൽ നടത്തിയത്. കടലിൽ പതിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും ആരെങ്കിലും ജീവനോടെയുണ്ടെന്ന് പ്രതീക്ഷിയില്ലെന്ന് രക്ഷാപ്രവര്‍ത്തന ഏജന്‍സി മേധാവി മുഹമ്മദ് സയൂഗി വ്യക്തമാക്കി.
-
You may also like
-
അൽ ഖ്വയിദ തലവനെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ജോ ബൈഡൻ
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; തീരുമാനം രോഗവ്യാപനം കടുത്തതോടെ
-
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
-
ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു
-
ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുന്നു; ജനങ്ങള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞു