ശബരിമല സ്ത്രീ പ്രവേശനം: വൈക്കത്ത് സിപിഎം-ആർഎസ്എസ് സംഘർഷം; ഇന്ന് ഹർത്താൽ

വൈക്കം: ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട വിദ്യാർഥിനിയെ മർദിച്ച സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ വൈക്കത്ത് നടത്തിയ പ്രകടനത്തിനിടെ സിപിഎം- ആർഎസ്എസ് സംഘർഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ബി ജെ പി ഇന്ന് വൈക്കം താലൂക്കിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ചയാണ് അയൽക്കാരനായ യുവാവും അമ്മയും ചേർന്ന് വിദ്യാർഥിനിയെ മർദിച്ചത്. ഇതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നഗരത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
ഇതിനിടെ ആർ എസ് എസ് കാര്യാലയത്തിന് നേരെ കല്ലേറുണ്ടായെന്ന് ബിജെപിയും ജാഥയ്ക്ക് നേരെ കല്ലെറിയുകയായിരുന്നെന്ന് സിപിഎമ്മും ആരോപിച്ചു. സ്ഥലത്തെത്തിയ പൊലീസ് ജീപ്പിനു നേരെയും കല്ലേറുണ്ടായി. കല്ലേറിൽ പൊലീസ് ജീപ്പിന്റെ ചില്ല് തകർന്നു. ആക്രമണത്തിൽ നാല് ബി ജെ പി പ്രവർത്തകർക്കും ഒരു വഴി യാത്രക്കാരനും പരിക്കേറ്റു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു