ശബരിമലയെ സംഘർഷ ഭൂമിയാക്കരുതെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയെ സംഘർഷഭൂമിയാക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ ഇടത് പക്ഷം വിശ്വാസത്തിന് എതിരല്ല. വിശ്വാസത്തെ ബാധിക്കാത്ത വിധം വിധി നടപ്പാക്കണം എന്നാണ് പാർട്ടിയുടെ നിലപാട്. സുപ്രീംകോടതി വിധി നടപ്പിലാക്കനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും കോടിയേരി പറഞ്ഞു.
ശബരിമലയിൽ പോലിസിനെ നിർവീര്യമാക്കാൻ ശ്രമം നടക്കുന്നു. ബി.ജെ.പി പോലിസിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമമുണ്ടായെന്നും ഇപ്പോഴത്തെ സമരം വിശ്വാസം രക്ഷിക്കാനല്ലെന്നും ഉദ്ദേശ്യം രാഷ്ട്രീയമാണെന്നും കോടിയേരി ആരോപിച്ചു. കോൺഗ്രസ്സും ബി.ജെ.പിയും ഇത് വരെ കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിട്ടില്ല. വിശ്വാസികളെ ഇളക്കി വിടുന്നത് കലാപമുണ്ടാക്കാനാണെന്നും നിയമം വഴി പ്രശ്‌നം നേരിടുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു