ശബരിമല സ്ത്രീ പ്രവേശനം: പന്തളം രാജകുടുംബം ചർച്ച ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് വിളിച്ച് ചേർത്ത ചർച്ച പരാജയപ്പെട്ടു. മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും ബോർഡ് പരിഗണിച്ചില്ലെന്നാരോപിച്ച് പന്തളം കൊട്ടാരം പ്രതിനിധിയടക്കം ചർച്ച ബഹിഷ്‌കരിച്ചു. സുപ്രീംകോടതി വിധിയിൽ പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇന്ന് തന്നെ പുനഃപരിശോധനാഹർജി നൽകണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടിരുന്നെങ്കിലും ദേവസ്വം ബോർഡ് സാവകാശം തേടി. അതേസമയം വീണ്ടും ചർച്ചയാകാമെന്നും ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. ഈ മാസം 19ന് ചേരുന്ന ചർച്ചയിൽ നിയമവശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ബോർഡ് നിലപാടറിയിച്ചു .
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു