സൗദിയിൽ 2030 വരെ നികുതി വർദ്ധനവില്ലെന്ന് കിരീടാവകാശി

റിയാദ്: സൗദിയിൽ 2030 വരെ നികുതി വർദ്ധനവൊന്നും ഏർപ്പെടുത്തില്ലെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. 2030 ഓടെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമ്പത്തിക മേഖലയും വ്യവസായ മേഖലയും വികസിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. രാജ്യവികസനം ലക്ഷ്യമിട്ടാണ് വിഷൻ 2030 പദ്ധതിക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുള്ളത്.

നിലവിൽ ദേശീയ പരിവർത്തന പദ്ധതിയായ 2020 നാണു കൂടുതൽ പ്രാധാന്യം നൽകുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പിനിയായ സൗദി അരാംകോയുടെ ഓഹരികൾ 2021ൽ വിൽപന നടത്തുമെന്നും സൽമാൻ അദ്ദേഹം പറഞ്ഞു. അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലായിരുന്നു കീരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻറെ നിലപാട് വ്യക്തമാക്കിയത്. അതേസമയം അമേരിക്ക സൗദി അറേബ്യക്ക് ആയുധങ്ങൾ നൽകുന്നത് സൗജന്യമായല്ലെന്നും അഭിമുഖത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു