നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ഡെൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടിയുടെ വായ്പാതട്ടിപ്പു നടത്തി നാട് വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ന്യൂയോർക്കിലുള്ള ആഡംബര വീടുൾപ്പെടെ 637 കോടി രൂപയുടെ സ്വത്തുക്കളാണ് ഇന്ത്യൻ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
നീരവ് മോദിയുടെ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഇന്ത്യ, യുകെ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുമുള്ള വസ്തുക്കൾ, ആഭരണങ്ങൾ, ഫ്‌ലാറ്റുകൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയും ഉൾപ്പെടും. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് (പിഎംഎൽഎ) പ്രകാരമായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയുമാണു വായ്പാ തട്ടിപ്പുകേസിലെ മുഖ്യപ്രതികൾ.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും