നമ്പിനാരായണന് നഷ്ടപരിഹാരം ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം:കരുണാകരന്‍റെ ഒപ്പമുണ്ടായിരുന്നവര്‍ സൃഷ്ടിച്ചതാണ് ചാരക്കേസെന്നും നമ്പിനാരായണന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്പി നാരായണന് സംസ്ഥാന നഷ്ടപരിഹാര തുകയായ അരക്കോടി രൂപ നല്‍കണമെന്നാണ് സുപ്രീംകോടതി വിധി.
നഷ്ടപരിഹാര തുക രണ്ട് മാസത്തിനകം നൽകണം. അന്വേഷണ സമിതിയുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.നഷ്ടപരിഹാര തുക കൂട്ടണമെങ്കിൽ നമ്പി നാരായണന് മുന്നോട്ടുപോകാമെന്നും കോടതി വിശദമാക്കി. ഐ എസ് ആർ ഒ ചാരക്കേസിന്റെ പേരിൽ കെ കരുണാകരനെ ചതിച്ചത് നരസിംഹ റാവുവാണെന്ന് കെ മുരളീധരൻപറഞ്ഞു . ഈ കേസിൽ നീതി ലഭിക്കാതെ പോയത് കരുണാകരന് മാത്രമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു