ഇടുക്കിയിൽ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം: നിരവധിപേർ വീട് ഉപേക്ഷിക്കുന്നു

ഇടുക്കി: പ്രളയശേഷം ഹൈറേഞ്ച് മേഖലയിൽ 52 ഇടങ്ങളിലാണ് ഭൂമി ഇടിഞ്ഞ് താഴുകയും നിരങ്ങി നീങ്ങുകയും ചെയ്യുന്ന പ്രതിഭാസം ഉണ്ടായത്. ഇതിനെ തുടർന്ന് ഇവിടങ്ങളിൽ താമസം ഒഴിവാക്കണമെന്ന് വിദഗ്ദ സംഘം നിർദേശിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്നത് ജനങ്ങളില്‍ ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്. അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷനും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമാണ് ഇക്കാര്യത്തിൽ പഠനം നടത്തുന്നത്.
തകരാത്ത പലവീടുകളിലും തകരുമെന്ന് പേടിച്ചിട്ട് താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഏക്കറുകണക്കിന് സ്ഥലവും കൃഷിയോഗ്യമല്ലാതായി. പലരും ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്താണ് ഭീഷണിയിലായിരിക്കുന്നത്. പ്രദേശത്ത് നിർമ്മാണങ്ങൾ പാടില്ലെന്നും താമസം ഒഴിവാക്കണമെന്നുമാണ് വിദഗ്ദ്ധസംഘം ശുപാർശ ചെയ്യുന്നത്. പകരം എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഹൈറേഞ്ചിലെ നിരവധി കുടുംബങ്ങൾ.
ഈ സ്ഥലങ്ങളിലെല്ലാം 30 മീറ്ററോളം ആഴത്തിൽ മണ്ണുണ്ട്. ഈ മണ്ണിൽ വെള്ളം കെട്ടി നിന്നതാണ് ഇടിഞ്ഞു താഴാൻ കാരണമെന്നാണ് കണ്ടെത്തൽ. അതിനാൽ പ്രദേശത്ത് വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യതകൾ ഒഴിവാക്കണമെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഉരുൾപൊട്ടൽ മേഖലയിലെ അശാസ്ത്രീയമായ കെട്ടിട നിർമ്മാണം ഒഴിവാക്കണമെന്നും സംഘാംഗങ്ങൾ പറഞ്ഞു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു