ഖത്തർ എക്‌സിറ്റ് വിസ സംവിധാനം നിർത്തലാക്കി

ദോഹ: ഖത്തർ എക്‌സിറ്റ് വിസ സംവിധാനം മാറ്റി. രാജ്യം വിട്ടുപോകാൻ വിദേശ തൊഴിലാളികൾക്ക് ഉടമകളുടെ അനുമതി ഇനി ആവശ്യമില്ല. രാജ്യത്തുകഴിയുന്ന മലയാളികളടക്കമുള്ള 20 ലക്ഷത്തോളം തൊഴിലാളികൾ കരാറിനെ സ്വാഗതം ചെയ്തു
ഖത്തറിൽ നിന്ന് ഇനി സ്വന്തം നാട്ടിലേക്ക് വിദേശ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ വരാം. ഖത്തർ റെസിഡൻസി നിയമത്തിൽ ഇതു സംബന്ധിച്ചുള്ള മാറ്റംവരുത്തി. ദോഹയിലെ അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷൻ ഓഫീസാണ് ചരിത്രപരമായ കരാർ നടപ്പിലാക്കിയത്. മുമ്പത്തെ നിയമം അനുസരിച്ച് കുടിയേറ്റ തൊഴിലാളികൾക്ക് ഖത്തർ വിട്ടു പോകണമെങ്കിൽ അവരുടെ തൊഴിലുടമയുടെ അനുമതി വേണമായിരുന്നു. ഇനി് അത്തരത്തിലൊരു അനുമതിയുടെയും ആവശ്യമില്ല. തൊഴിൽ മന്ത്രാലയത്തിന്റെ ചട്ടങ്ങളും നിബന്ധനകളും അനുസരിച്ച് തൊഴിൽ നിയമത്തിന് പുറത്തുള്ള തൊഴിലാളികൾക്കും പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭ്യമാകും.
ഖത്തറിൽ എക്‌സിറ്റ് വിസ സംവിധാനം പ്രവാസി തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നതിൻറെ തെളിവായി വിമർശിക്കപ്പെട്ടിരുന്നു. 2022ലെ ഫുട്‌ബോൾ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവകാശം നേടിയെടുത്തതോടെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്നുവന്ന സാഹചര്യത്തിലാണ് എക്‌സിറ്റ് പെർമിറ്റ് എടുത്തുകളഞ്ഞത്.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ