എലിപ്പനി മരണം 67 ആയി; കടുത്ത ജാഗ്രതയില്‍ ആരോഗ്യ വകുപ്പ്

കോഴിക്കോട്: ആഗസ്റ്റ് ഒന്നു മുതല്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 67 ആയി . ഇതില്‍ 12 പേര്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി രോഗലക്ഷണങ്ങളോട് ചികിത്സയിലായിരുന്നവരാണ് ബാക്കിയുള്ള 54 പേര് . 372 പേര്‍ക്ക് എലിപ്പനി ഈകാലയളവില്‍ സ്ഥിരീകരിച്ചു. 842 പേര് എലിപ്പനി ലക്ഷണങ്ങളോട് ചികിത്സയില്‍ കഴിയുന്നു. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ മരണം. 19 പേര് മരണപ്പെട്ടു. ഇതില്‍ ഏഴ് പേര്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചപ്പോള്‍12 പേര് രോഗലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
അടുത്ത മൂന്നാഴ്ച കാലം കടുത്ത ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. എലിപ്പനി മരണങ്ങള് കുടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിലെ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അടിയന്തരയോഗം ആരോഗ്യ മന്ത്രി വിളിച്ചു ചേര്‍ത്തു. കാര്യങ്ങള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിച്ചു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു