13 ദിവസത്തിനുശേഷം നെടുമ്പാശേരിയിൽ വിമാനമിറങ്ങി

കൊച്ചി: പ്രളയത്തിനുശേഷം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യവിമാനമിറങ്ങി. എട്ട് ദിവസങ്ങളിലായി ആയിരത്തിലധികം ജീവനക്കാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് വിമാനത്താവളം പൂർവ സ്ഥിതിയിൽ എത്തിച്ചത്. റൺവേ മുഴുവനും ചെളി മൂടിയ സ്ഥിതിയിൽ ആയിരുന്നു. കൺവെയർ ബെൽറ്റുകൾക്കും, എസ്കലേറ്ററുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഹൈദ്രാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ആദ്യമായി എത്തിയത്. ഇന്ന് 33 വിമാനങ്ങൾ എത്തിച്ചേരുകയും 30 വിമാനങ്ങൾ പുറപ്പെടുകയും ചെയ്യും.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു