പ്രളയക്കെടുതി; യുഎഇയുടെ 700 കോടി എംഎ യൂസഫലി നൽകുമെന്നത് വ്യാജവാർത്ത

തിരുവനന്തപുരം: മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും ഇതിൽ യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന വിശദീകരണവുമായി ലുലു ഗ്രൂപ്പ് രംഗത്തെത്തി. കേരളത്തിന് പ്രളയക്കെടുതി നേരിടാൻ യുഎഇ 700 കോടി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കേരളത്തിന്റെ പ്രളയക്കെടുതി നേരിടാൻ വിദേശ സാമ്പത്തിക സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെയാണ് ഈ തുക ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നൽകുമെന്ന് വ്യാജ വാർത്തകൾ പ്രചരിച്ചത്. ഇതുപോലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്മെന്റ് അറിയിച്ചു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു