പ്രത്യേക പുനരുജ്ജീവന പാക്കേജ് വേണമെന്ന് കുട്ടനാട്

കുട്ടനാട്: ഒരാഴ്ച പിന്നിട്ടിട്ടും കുട്ടനാട്ടിൽ വെള്ളക്കെട്ടിറങ്ങുന്നില്ല. ഇങ്ങനെ തുടർന്നാൽ വെള്ളം കയറിയ വീടുകളിൽ ഇനി താമസിക്കാനാകില്ല. കുട്ടനാടിന് വേണ്ടി പ്രത്യേക പുനരുജ്ജീവന പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. ഒരു മാസത്തിലേറെയായി കുട്ടനാട്ടിൽ വെള്ളപ്പൊക്ക ദുരിതം തുടങ്ങിയിട്ട്. കൃഷിയും കരുതിവച്ച വിത്തും വരെ വെള്ളത്തിലായി. ഇനി ഒന്ന് മുതൽ എല്ലാം ആരംഭിക്കണം.
മൂന്ന് ലക്ഷത്തോളം പേർ ആലപ്പുഴയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ട്. ക്യാമ്പുകളിലും , കുട്ടനാട്ടിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വൈദ്യ സഹായത്തിന് എല്ലാ ക്യാമ്പുകളിലും ഓരോ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യത്തിന് ശൗചാലയങ്ങൾ ഇല്ലാത്തതാണ് ഇപ്പോഴും ക്യാമ്പുകളിൽ നേരിടുന്ന വെല്ലുവിളി.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു