കബനി തീരത്തെ ആദിവാസി ഊരുകളിൽ ദുരിതകാഴ്ചകൾ

വയനാട്: മഴവെള്ളം ഇറങ്ങിയതോടെ കബനി നദിയുടെ തീരത്തെ ആദിവാസി ഊരുകളിൽ ദുരിതകാഴ്ചകളാണ്. പട്ടയ രേഖകളും റേഷൻ കാർഡും ആധാർ കാർഡുമടക്കം എല്ലാം നശിച്ചു. ഊരിലേക്കുള്ള റോഡുകൾ ഇല്ലാതായി. കുടിവെള്ള പൈപ്പുകളും വൈദ്യുതി പോസ്റ്റുകളും തകർന്നു. വീടും റോഡും നശിച്ച ആദിവാസി ഊരുകളെ പഴയരീതിയിലേക്ക് എത്തിക്കുക ഏറെ ശ്രമകരമാണ്. മിക്ക വീടുകളും തകർന്നു വാസയോഗ്യമാക്കാൻ കഴിയാത്തവണ്ണം മണ്ണും ചെളിയും കയറിയ വീടുകളുമുണ്ട്.
കബനിയുടെ തീരത്തെ മുട്ടങ്കര, മുള്ളൻതറ, പീതാളി ഊരുകളിലും മഴക്കെടുതിയിൽ കാര്യമായ നാശനഷ്ടമുണ്ടായി. സർക്കാരിനൊപ്പം സന്നദ്ധസംഘടനകൾ കൂടി കൈകോർത്താൽ മാത്രമെ ആദിവാസി ഊരുകളിൽ അടിസ്ഥാനസൗകര്യങ്ങൾ പുനസ്ഥാപിക്കാനാകൂ.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു