കുടിവെളള വിതരണം ഉടൻ സാധാരണ നിലയിൽ എത്തിക്കും; എറണാകുളം ജില്ലാ കലക്ടർ

എറണാകുളം: കുടിവെള്ള വിതരണം നാളത്തേക്ക് സാധാരണ നിലയിൽ എത്തിക്കാൻ കഴിയുമെന്ന് എറണാകുളം ജില്ല കലക്ടർ അറിയിച്ചു. പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. പെരിയാറിൽ വെള്ളം പൊങ്ങി ആലുവയിൽ നിന്നുള്ള കുടിവെള്ള പമ്പിങ് ഭാഗികമായി നിർത്തി വയ്ക്കേണ്ടി വന്നതാണ് എറണാകുളം പ്രദേശത്തെക്കുള്ള വിതരണത്തെ ബാധിച്ചത്. ഇത് പുനഃസ്ഥാപിച്ചു വരികയാണ്. നാളത്തേക്ക് പൂർവസ്ഥിതിയിലാകും എന്നാണ് പ്രതീക്ഷ.
ജില്ലായിലാകെ 743 ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ട്. അവിടെയെല്ലാം കുടിവെള്ളം എത്തിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഏറെക്കുറെ അത് പൂർത്തിയാക്കാൻ കഴിഞ്ഞതായി കളക്ടർ പറഞ്ഞു. കുത്തിയതോട് പള്ളിക്കെട്ടിടം ഇടിഞ്ഞുവീണ് മരിച്ചവർ അടക്കം 14 മരണങ്ങൾ ആണ് ഇതുവരെ സ്ഥിരീകരിച്ചത്. ആളുകളെ കാണാതായതായി ഒട്ടേറെ പരാതികൾ വരുന്നുണ്ട്. എന്നാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ പൂർണമായി ശേഖരിച്ചാലെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ. പലയിടത്തും മൃഗങ്ങൾ ചത്തടിഞ്ഞു കൂടിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ അവ എത്തിച്ചാൽ ശാസ്ത്രീയമായി സാംസ്‌കരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു