നെല്ലിയാമ്പതിയിൽ ഹെലികോപ്റ്റർ മാർഗം സാധനങ്ങളെത്തിക്കും

പാലക്കാട്: കനത്തമഴയിലും ഉരുൾപൊട്ടലിലും ഒറ്റപ്പെട്ട് പോയ നെല്ലിയാമ്പതിയിൽ ഹെലികോപ്റ്റർ മാർഗം അവശ്യസാധനങ്ങളെത്തിക്കാൻ ശ്രമം തുടങ്ങി. മൂവായിരത്തിലധികം തോട്ടം തൊഴിലാളികളാണ് നെല്ലിയാമ്പതിയിലുള്ളത്. ഗർഭിണികളെയും അസുഖ ബാധിതരെ നെന്മാറയിലെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകാനും നടപടിയായി.
പ്രദേശത്തെ പതിനാല് ഇടങ്ങളിലാണ് ഉരുൾപൊട്ടിയത്. റോഡും പാലങ്ങളും പൂർണമായി തകർന്ന നിലയിലാണ്. കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കാനാണ് ഹെലികോപ്റ്റർ ഉപയോഗിക്കാൻ തീരുമാനിച്ചത്. ഭക്ഷ്യവസ്തുക്കൾ മരുന്ന് എന്നിവ എത്തിക്കാനും രോഗികളെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകാനുമാണ് ഹെലികോപ്റ്റർ ഉപയോഗിക്കുക. .
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു