രക്ഷാ പ്രവർത്തനത്തിന് നേവിയുടെ ഹെലികോപ്റ്റർ: പ്രകാശം സിഗ്നാലാക്കുക

പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ പ്രളയമായി കാലവർഷം മാറുമ്പോൾ സംസ്ഥാനം ഒന്നടങ്കം ദുരന്തമുഖത്താണ്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചുള്ള രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. കടുത്ത പ്രളയത്തിലകപ്പെട്ട പത്തനംതിട്ട, റാന്നി ഭാഗങ്ങളിൽ പലരും ഒറ്റപ്പെട്ട അവസ്ഥയിലുണ്ടെന്നാണ് വിവരം.
രക്ഷതേടി എല്ലാവിധ മാർഗങ്ങളും പരീക്ഷിക്കുകയാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവർ. പത്തനംതിട്ട, റാന്നി ഭാഗങ്ങളിൽ നേവിയുടെ ഹെലികോപ്റ്റർ റൗണ്ട് ചെയ്യുന്നുണ്ട്. വീടുകളിൽ കുടുങ്ങി പോയവർ ടോർച്ച് ലൈറ്റ് പോലുള്ള എന്തെങ്കിലും പ്രകാശത്തിലൂടെ സിഗ്‌നൽ കൊടുക്കണമെന്ന് മുന്നറിയിപ്പുണ്ട്. നേവി ഹെലികോപ്ടർ രക്ഷയ്‌ക്കെത്തുമെന്നാണ് അറിയിപ്പ്. ഈ പ്രദേശങ്ങളിൽ വീടുകളിൽ കുടുങ്ങി കിടക്കുന്നതായി വാർത്ത വന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
പ്രളയത്തിൽ ജില്ലയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഉടൻ സഹായമെത്തിക്കുമെന്ന് ജില്ലാ കളക്ടറും ഉറപ്പ് നൽകിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ജില്ലയിൽ വൻ സന്നാഹമെത്തിക്കുമെന്നാണ് പത്രക്കുറിപ്പിലൂടെ കളക്ടർ അറിയിച്ചു.
വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് ബോട്ടുകൾ ഉൾപ്പെടെയുള്ള വൻ സന്നാഹം ഉടൻ എത്തുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. നിലവിൽ നാടൻ ബോട്ടുകൾ ഉൾപ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകൾ കൂടി ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തോമസ് ചാണ്ടി എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകൾ, പൊലീസിന്റെ ആറ് ബോട്ടുകൾ, കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ടുകൾ, നേവിയുടെ രണ്ട് ബോട്ടുകൾ, കൊല്ലത്തുനിന്ന് രണ്ട് ബോട്ടുകൾ, എൻ.ഡി.ആർ.എഫിന്റെ ആറ് ബോട്ടുകൾ, ഫയർഫോഴ്‌സിന്റെ ഒരു ബോട്ട്, എറണാകുളത്ത് നിന്ന് രണ്ട് ബോട്ട് എന്നിവയാണ് ഉടൻ എത്തുന്നത്.
ഇതിന് പുറമേ ആർമിയുടെ 69 സൈനികർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തുവരുന്നുണ്ട്. നൂറനാട് ഐ.ടി.ബി.പിയിൽ നിന്നും 37 സേനാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി ജില്ലാ ആസ്ഥാനത്ത് നിന്നും റാന്നിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.
ഇത് കൂടാതെ, ജില്ലയിൽ ഒറ്റപ്പെട്ട് കിടക്കുന്നവർക്ക് സഹായങ്ങൾക്കായി അതത് സ്ഥലങ്ങളിലെ തഹസിൽദാറുമാരുടെ നമ്പറുകളിലും ബന്ധപ്പെടാം.
Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)
0468-2322515 , 8547610039
Collectorate, Pathanamthitta
0468-2222515
CA to District Collector
0468-2222505
Tahsildar Adoor
04734-224826, 9447034826
Tahsildar Kozhencherry
0468-2222221, 9447712221
Tahsildar Mallappally
0469-2682293, 9447014293
Tahsildar Ranni
04735-227442, 9447049214
Tahsildar Thiruvalla
0469-2601303, 9447059203
Tahsildar Konni
0468-2240087, 8547618430
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു