രാജീവ് ഗാന്ധിയുടെ കൊലയാളികളെ വിട്ടയക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ ജയിലിൽ നിന്ന് വിട്ടയക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജയിലിൽ കഴിയുന്ന ഏഴ് പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട്.
ഹർജി പരിഗണിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് മുമ്പാകെ അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് അറിയച്ചത്.
ഹർജിയിൽ കേന്ദ്ര സർക്കാറിന്റെ തീരുമാനം കോടതി ആരാഞ്ഞപ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. ഹർജിയിൽ കോടതി നാളെ അന്തിമ വിധിപറയും. പ്രതികളെ കേന്ദ്ര സർക്കാറിന്റെ അനുമതിയില്ലാതെ വിട്ടയക്കാനാകില്ലെന്ന് 2015 ൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികൾ 27 വർഷത്തോളമായി ജയിലിൽ കഴിയുകയാണ്.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും