പ്രവാസികൾക്ക് പ്രോക്സി വോട്ടിനുള്ള ബില്ലിന് : ലോക്സഭയുടെ അംഗീകാരം

ഡൽഹി: പ്രവാസികൾക്ക് പ്രോക്സി വോട്ടിനുള്ള ബില്ലിന് ലോക്സഭയുടെ അംഗീകാരം. പ്രോക്സി വോട്ടിംഗിനുള്ള നിർദേശത്തിന് കഴിഞ്ഞ വർഷം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതാണ്. ഇതിനായി 2017ലെ ജനപ്രാതിനിധ്യ നിയമ ഭേദഗതിക്കുള്ള ബില്ലിനാണ് ഇപ്പോൾ ലോക്സഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. എന്നാൽ, ബില്ലിനെ എതിർത്തു സംസാരിച്ച അംഗങ്ങളിൽ പലരും പ്രോക്സി വോട്ട് പ്രവാസിയുടെ രാഷ്ട്രീയ താത്പര്യത്തിനു വിരുദ്ധമായി ചെയ്യാനിടയുണ്ടെന്നാണു ചൂണ്ടിക്കാട്ടിയത്. പ്രവാസികൾക്ക് വോട്ട് ചെയ്യുന്നതിനായി ബയോമെട്രിക് തിരിച്ചറിയൽ സംവിധാനത്തോടെ ഓണ്‍ലൈൻ മാർഗം മതിയാകുമെന്നും ചിലർ പറഞ്ഞു.
പ്രവാസികൾക്ക് വോട്ടർപട്ടികയിലുള്ള മണ്ഡലത്തിൽ നേരിട്ട് വോട്ടു ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ചു വോട്ട് ചെയ്യാനുള്ള അവസരമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. പ്രോക്സി വോട്ട് ചെയ്യാൻ ചുമതലപ്പെടുത്തുന്നയാളും അതേ മണ്ഡലത്തിൽ തന്നെയുള്ള ആളായിരിക്കണം. പകരം വ്യക്തിയെ ചുമതലപ്പെടുത്തിക്കൊണ്ട് ആറുമാസം മുൻപ് റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ നൽകണം. ഇങ്ങനെ ഒരു പ്രാവശ്യം ചുമതലപ്പെടുത്തുന്ന പകരം വ്യക്തിക്കു തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലും പ്രവാസിക്കുവേണ്ടി വോട്ട് ചെയ്യാം. പ്രോക്സി വോട്ടിനെച്ചൊല്ലിയുള്ള എംപിമാരുടെ ആശങ്കകൾക്കെല്ലാംതന്നെ നിയമപരമായ പരിഹാരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇ വോട്ടിംഗ് സംവിധാനം പൂർണമായും സുരക്ഷിതവും സുതാര്യവുമാകില്ല. അതിനായി കൂടുതൽ സാങ്കേതിക കൂട്ടിച്ചേർക്കലുകൾ ആവശ്യമാണ്. കുടിയേറ്റ തൊഴിലാളികൾക്ക് പോസ്റ്റൽ ബാലറ്റ് സംവിധാനം അപ്രാപ്യമായ സാഹചര്യം കണക്കിലെടുത്താണ് നിയമഭേദഗതിക്കു രൂപം നൽകിയതെന്നും മന്ത്രി പറഞ്ഞു. |
|
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും