കമ്പകക്കാനം കൂട്ടക്കൊല: പ്രധാന പ്രതി അനീഷ് പിടിയിൽ

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതി അനീഷ് പിടിയിൽ. എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. അനീഷിന്റെ കൂട്ടു പ്രതി ലിബീഷ് ബാബുവിനെ കോടതിയിൽ ഹാജരാക്കി. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊല നടത്താനായി കൃഷ്ണന്റെ വീട്ടിലേക്കു അനീഷും ലിബീഷും പോകുന്നതിനിടയിലുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. പെട്രോൾ പമ്പിൽ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. മറ്റു സ്ഥാപനങ്ങളിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

മന്ത്ര സിദ്ധി കൈക്കലാക്കുന്നതിനു നടത്തിയ കൊലപാതകം ആസൂത്രണം ചെയ്തത് അനീഷാണെന്നു പോലീസ് പറയുന്നു. കൃത്യം നടത്തിയ ശേഷം പ്രതികൾ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതശരീരങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തി. കാനാട്ടുവീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല മക്കളായ ആർഷ, അർജുൻ എന്നിവരെ കൊന്നു വീടിനോടു ചേർന്ന ചാണകക്കുഴിയിൽ കുഴിച്ചുമൂടിയ നിലയിൽ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്. കൃഷ്ണന്റെ മകന്റെ മൃതദേഹത്തിലാണു കൂടുതൽ മുറിവുകൾ. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു നിർണായകമായതെന്നും സൂചനയുണ്ട