പാക്കിസ്ഥാനിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ

ലാഹോര്‍: പാക്കിസ്ഥാനിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിന് തയാറെടുക്കുന്നു. ബുധനാഴ്ച നടന്ന പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാൻ വിജയിക്കുകയും സർക്കാർ രൂപീകരിക്കുമെന്ന് ഏറെക്കുറ ഉറപ്പാവുകയും ചെയ്തതിനു പിന്നാലെയാണ് പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുക്കുന്നത്.
നവാസ് ഷെരീഫിൻറെ പിഎംഎൽഎൻ അടക്കം 12 പാർട്ടികളാണ് തെഹ്രിക് ഇ ഇൻസാഫിന്റെ വിജയത്തിനെതിരെ കൈകോർക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിൽ ചേർന്ന യോഗത്തിൽ ഇമ്രാൻ ഖാനെതിരെ യോജിച്ചു നീങ്ങാൻ 12 പാർട്ടികളുടെയും നേതാക്കൾ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ സൈന്യത്തിൻറെ ഇടപെടലുണ്ടായെന്നും ബൂത്ത് പിടിത്തം നടന്നുവെന്നുമാണ് ഇവരുടെ ആരോപണം. രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് എംഎംഎ പാർട്ടി നേതാവും പ്രക്ഷോഭ സമിതി വക്താവുമായ മൗലാന ഫസൽ റഹ്മാൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അഭിപ്രായ വ്യത്യാസവും പ്രകടമാണ്. പാർലമെൻറ് ബഹിഷ്‌കരിക്കുന്ന കാര്യത്തിൽ പിഎംഎൽഎൻ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെ ന്ന് നവാസ് ഷെരീഫിൻറെ സഹോദരരൻ ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.
-
You may also like
-
അൽ ഖ്വയിദ തലവനെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ജോ ബൈഡൻ
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; തീരുമാനം രോഗവ്യാപനം കടുത്തതോടെ
-
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
-
ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു
-
ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുന്നു; ജനങ്ങള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞു