ഗള്‍ഫില്‍നിന്നുള്ള കിടപ്പു രോഗികളുടെ വിമാനയാത്രാക്കൂലി എയര്ഇന്ത്യകുത്തനെ കൂട്ടി

കൊച്ചി: കിടപ്പിലായ രോഗികളെ കൊണ്ടുപോകുന്ന സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് എയര്‍ഇന്ത്യ കുത്തനെ കൂട്ടി. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുളള യാത്രക്ക് നാല് ലക്ഷം രൂപയാണ് പുതിയ നിരക്ക്. ഗള്‍ഫിലെ ചികിത്സാ ചിലവ് താങ്ങാത്തതിനാല്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണ് എയര്‍ഇന്ത്യയുടെ പുതിയ തീരുമാനം. അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര ടിക്കറ്റു നിരക്കുകളില്‍ നാലിരട്ടിയും നിരക്ക് വര്‍ധനയുണ്ട്. ടിക്കറ്റ് നിരക്ക് കൂടാതെ നികുതിയും അടക്കേണ്ടിവരും.
സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചാണ് സാധാരണക്കാരായ പ്രവാസികളെ പിഴിയുന്നത്. ഇക്കണോമിക് ക്ലാസിലെ തന്നെ ഏറ്റവും ഉയര്‍ന്ന ക്ലാസായ വൈ ക്ലാസിലേക്ക് സ്ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയതോടെ നിരക്ക് വര്‍ധിപ്പിക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ ഇക്കണോമിക് ക്ലാസിലെ സബ് ക്ലാസായ കെ ക്ലാസിലായിരുന്നു കിടപ്പിലായ രോഗികളെ കൊണ്ടു പോകാനുള്ള സ്ട്രെച്ചര്‍ ടിക്കറ്റ് നല്‍കിയിരുന്നത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്ന ഈമാസം ഇരുപതിനു മുമ്പ് ഒരു സ്ട്രെക്ച്ചര്‍ ടിക്കറ്റിന് തൊണ്ണൂറായിരമാണ് ഈടാക്കിയിരുന്നത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു