മഴക്കെടുതിക്ക് പിന്നാലെ കുട്ടനാട്ടില്‍ പകര്‍ച്ചവ്യാധി ഭീഷണി

ആലപ്പുഴ: വെളളപ്പൊക്കത്തിന് പിന്നാലെ കുട്ടനാട്ടില്‍ പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ജലജന്യ രോഗങ്ങള്‍ പകതരാതിരിക്കാന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. ആലപ്പുഴയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്. മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് രണ്ടടി കുറഞ്ഞു. എന്നാൽ ജനജീവിതം സാധാരണ നിലയിലായിട്ടില്ല. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
അതേസമയം കോട്ടയത്ത് വീണ്ടും മഴ പെയ്തത് ആശങ്ക കൂട്ടുന്നു.കോട്ടയം ജില്ലയില്‍ നെല്‍കൃഷിയില്‍ മാത്രം 20 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. കുമരകം, അയ്മനം, ആര്‍പ്പൂക്കര, നീണ്ടൂര്‍, വെച്ചൂര്‍ പഞ്ചായത്തുകളിലാണ് നഷ്ടം ഏറെയും. മഴക്കെടുതി വിലയിരുത്താന്‍ ഇന്നലെ കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു80 കോടി രൂപ അടിയന്തരമായി അനുവദിച്ചിരുന്നു. 831.1 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു