അണ്ടർ-20 ലോക അതലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററിൽ ഹിമ ദാസിന് സ്വർണം

അതലറ്റിക്‌സിൽ ചരിത്രമെഴുതി ഇന്ത്യയുടെ ഹിമ ദാസ്. അണ്ടർ-20 ലോക അതലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററിൽ ഹിമ ദാസിന് സ്വർണം. 18-കാരിയായ ഹിമ 51.46 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ഒന്നാമതെത്തിയത്.ലോക അതലറ്റിക്‌ ചാമ്ബ്യൻഷിപ്പിൽ ട്രാക്കിൽ സ്വർണം നേടുന്ന ആദ്യ താരമാണ് ഹിമ. റൊമാനിയയുടെ ആന്ദ്രെ മികോലസ് (52.07) വെള്ളിയും അമേരിക്കയുടെ ടെയ്ലർ മൻസൻ (52.28) വെങ്കലവും നേടി.

സെമിയിൽ 52.10 സെക്കൻഡിലായിരുന്നു താരം ഓടിയത്. അസം സ്വദേശിനിയായ ഹിമ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ആറാമതായായിരുന്നു ഫിനിഷ് ചെയ്തത്‌. അന്ന് അണ്ടർ-20 വിഭാഗത്തിലെ ദേശീയ റെക്കോഡും ഹിമ സ്വന്തമാക്കിയിരുന്നു. ഗുവാഹാട്ടിയിൽ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 400മീറ്ററില്‍ 51.13 സെക്കൻഡ് ഓടി റെക്കോഡ് തിരുത്തിയെഴുതി. അണ്ടർ-20 ചാമ്ബ്യൻഷിപ്പിൽ സ്വർണംനേടുന്ന രണ്ടാം താരമാണ് ഹിമ.