വൈദിക പീഡനം : ഇരയായ സ്ത്രീക്കും ഭര്‍ത്താവിനും സഭക്കുമെതിരെ പരാതി

പത്തനംതിട്ട: കഴിഞ്ഞ 10 വർഷമായി തുടരുന്ന നിരണം ഭദ്രാസനത്തിലെ വൈദികരുടെ ലൈംഗിക പീഡന വിവരമറിഞിട്ടും ആറ് മാസം വരെ ഇത് മറച്ച് വെച്ച ഇരയുടെ ഭർത്താവ്, ഇരയായ സ്ത്രീ, ഭദ്രസനം അധിപൻ, ഭദ്രസനം സെക്രട്ടറി ഫാദർ MJ ഡാനിയൽ എന്നിവർക്കെതിരെ തിരുവല്ല ACJM കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസാണ് പരാതി നല്‍കിയത്. പീഡനവിവരം ബോധപൂർവം മറച്ച് വെച്ച് അതിലൂടെ വിലപേശൽ നടത്തി ഉന്നതരായ യഥാർത്ഥ പ്രതികളിൽ നിന്നും വൻ സാമ്പത്തികനേട്ടങ്ങൾ ഉണ്ടാക്കിയെന്നും, നിയമവിരുദ്ധമായി പ്രതികളെ സഹായിച്ചുവെന്നും അതിനാല്‍ ഇവര്‍ക്കെതിരെ
FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കീഴ്വായ്പൂര് പോലീസിന് ഉത്തരവ് നൽകണമെന്നായിരുന്നു നവാസിന്റ ആവശ്യം.പരാതിയില്‍ കോടതി വ്യാഴാഴ്ച തീരുമാനമെടുക്കും
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു