ഡീസൽ തട്ടിപ്പ്: ഫോക്സ്വാഗണ്ന് ഒരു ബില്യണ്‍ യൂറോ പിഴ

ബർലിൻ: ഡീസൽ തട്ടിപ്പിന്റെ പേരിൽ ലോകത്തിലെ മുന്തിയ കാർ നിർമ്മാതാക്കളായ ജർമനിയിലെ ഫോക്സ്വാഗണ് കമ്പനിക്ക് ഒരു ബില്യണ്‍ യൂറോ പിഴ. ഇതിൽ 5 മില്യണ്‍ യൂറോയും ലീഗൽ പെനാൽറ്റിയും ബാക്കി 95 മില്യണ്‍ യൂറോ തട്ടിപ്പിലൂടെ കമ്പനി നേടിയ ലാഭത്തിന്റെയും അടിസ്ഥാനത്തിലാണ് ഒരു ബില്യണ്‍ പിഴയായി കണക്കാക്കിയിരിയ്ക്കുന്നത്.
പിഴയടയ്ക്കാൻ കമ്പനി സമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ മാധ്യമങ്ങളെ അറിയിച്ചു. ബ്രൗണ്‍ഷ്വൈഗ് കോടതിയാണ് പിഴ ചുമത്താൻ ഉത്തരവായത്.
ലോക വ്യാപകമായി പ്രത്യേകിച്ച് അമേരിക്കയിൽ 2007 മുതൽ 2015 വരെ വിറ്റ ഡീസൽ കാറുകളിൽ കൃത്രിമം കാണിച്ചു കമ്പനി ലാഭമുണ്ടാക്കിയെന്നാണ് അമേരിക്ക കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് കമ്പനിക്കെതിരെ അന്വേഷണ നടത്തിയതും കണ്ടെത്തിയതും. ഇത്തരത്തിൽ മൊത്തം 10.7 ദശലക്ഷം വാഹനങ്ങൾ, ലോകവ്യാപകമായി വിറ്റതായി കന്പനി വെളിപ്പെടുത്തിയിരുന്നു.
-
You may also like
-
ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോണ്‍ മസ്ക് ; നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍
-
നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി
-
200 കോടി അധിക വരുമാനം ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്: ആദ്യത്തെ കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ
-
തെരഞ്ഞെടുപ്പ് ഫലം: ഓഹരിവിപണികളില്‍ മുന്നേറ്റം
-
സംസ്ഥാനത്ത് സ്വർണവില പവന് 40,000 രൂപ കടന്നു; പവന് ഒറ്റയടിക്ക് കൂടിയത് 1040 രൂപ
-
കോഴിക്കോട്ടേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരും: എംഎ യൂസഫലി