യു.എ.ഇ വിസാ നയത്തില്‍ മാറ്റം

ദുബൈ: ഒാരോ തൊഴിലാളിയുടെയും പേരില്‍ 3000 ദിർഹം വീതമുള്ള ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനം. ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കുന്നത് തൊഴിലുടമകൾക്ക് വലിയ ആശ്വാസമാകും. അതിനൊപ്പം ഇൗ തുക വിപണിയിൽ തിരിച്ചെത്തുന്നത് രാജ്യത്തിന്റ വ്യവസായ തൊഴിൽ ഉപഭോക്തൃ മേഖലയിൽ വലിയ ഉണർവ് പകരും.
ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കു മ്പോഴേക്കും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും ഉതകുംവിധം ഇൻഷുറൻസ് ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. തൊഴിൽ അന്വേഷകർക്ക് കൂടുതൽ കാലം രാജ്യത്ത് തുടരാൻ അനുമതി നൽകുന്ന തീരുമാനവും അനധികൃതമായി എത്തിയവർക്ക് മടങ്ങാൻ ഒരുക്കുന്ന സൗകര്യവും ജോലി ചെയ്യാനും താമസിക്കാനും ലോകത്തെ ഏറ്റവും മികച്ച രാജ്യം എന്ന യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ വഴിയൊരുക്കും. വിസിറ്റ് വിസയിൽ എത്തി നല്ല ജോലി കണ്ടത്താനാകുമ്പോഴേക്കും കാലാവധി കഴിഞ്ഞ് മടങ്ങേണ്ടി വരുന്ന അവസ്ഥക്ക് ഇതോടെ പരിഹാരമാകും. അനധികൃതമായി തങ്ങുന്നവർ സ്വയം വെളിപ്പെടുത്തി മുന്നോട്ടു വരുന്ന പക്ഷം പിഴകൾ ഒഴിവാക്കി നൽകുന്നു എന്നത് ഏറെ പേർക്ക് ഗുണകരമാവും.
-
You may also like
-
അൽ ഖ്വയിദ തലവനെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ജോ ബൈഡൻ
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; തീരുമാനം രോഗവ്യാപനം കടുത്തതോടെ
-
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
-
ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു